എച്ച് ഫയൽസ്! രാഹുലിൻ്റെ ഹരിയാന തെരഞ്ഞെടുപ്പ് ആരോപണം: മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ഡൽഹി: നാളെ ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിൽ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു.

എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സർക്കാർ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. 

എന്നാൽ വോട്ടർ ലിസ്റ്റിൽ ക്രമക്കേട് എന്ന ആരോപണത്തിൽ രാഹുലിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വന്നു. വോട്ടർ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ആണ് പെൻ്റിംഗ് ഉള്ളതെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ട കോൺഗ്രസിൻ്റെ ബിഎൽഒമാരും പോളിങ് ഏജൻ്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു.

‘രാജ്യം മുഴുവൻ തട്ടിപ്പ് നടന്നു. ഹരിയാന എക്‌സിറ്റ് പോൾ കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ ബാലറ്റിൽ 73 സീറ്റ് കോൺഗ്രസിനും 17 സീറ്റ് ബിജെപിക്കുമായിരുന്നു. വീണ്ടും വീണ്ടും പരിശോധിച്ചാണ് അന്തിമ നിഗമനത്തിലേക്ക് എത്തിയത്. യുവാക്കളായ ജെൻസി വിഭാഗം അവരുടെ ഭാവി എന്താണെന്ന് തിരിച്ചറിയണം’, എന്നാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളത്തിൽ പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here