ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് ഭീകരർ പേരിട്ടിരുന്നത് D-6 മിഷൻ എന്ന് റിപ്പോർട്ടുകൾ.
ഡോ. ഷഹീൻ ഷാഹിദ് വൈറ്റ് കോളർ ഭീകരരിലെ പ്രധാന കണ്ണിയാണെന്നും ബാബരി മസ്ജിദിന് പകരം ചോദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
പാകിസ്താൻ, തുർക്കി ഹാൻഡ്‌ലർമാരുമായി പ്രധാനമായും ആശയവിനിമയം നടത്തിയത് ഡോ. ഷഹീൻ ഷാഹിദ് ആണ്. മാഡം സർജൻ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
ഇവരിൽ നിന്നും ഡിജിറ്റൽ തെളിവുകൾ, രേഖകൾ, ഡയറിക്കുറിപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

