അമേരിക്ക അടച്ചുപൂട്ടലിലേക്കെന്ന് ഡൊണാൾഡ് ട്രംപ്; മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും

0

വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടിലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാർഷിക ബജറ്റ് അമേരിക്കൻ കോൺ​ഗ്രസ് പാസാക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഷട്ട് ഡൗണിലേക്ക് നീങ്ങുന്നത്. ഷട്ട് ഡൗൺ പ്രഖ്യാപിച്ചാൽ അമേരിക്കയിലെ അവശ്യസേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ സേവനങ്ങളും നിർത്തലാക്കും. ഇത് അമേരിക്കയേയും ലോകത്തെ ആകമാനവും പ്രതികൂലമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്. ഷട്ട്ഡൗൺ സംബന്ധിച്ച ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാട്ടുകയാണെന്നും ട്രംപ് പറഞ്ഞു. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചർച്ച വിജയംകണ്ടിരുന്നില്ല.

ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിങ് ബില്ലുകൾ യുഎസ് കോൺഗ്രസിൽ പാസാകാത്ത സാഹചര്യത്തിലാണ് ഷട്ട്ഡൗൺ നടപ്പാക്കുക. യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളു​ടെ പ്രവർത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് ഗവൺമെന്റ് നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018–19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു.

അമേരിക്കയിൽ നടക്കുന്നത് എന്ത്?

അവശ്യ സേവനങ്ങൾ ഒഴികെയുള്ള സേവനങ്ങൾ നിർത്തിവയ്ക്കുന്നു. അവിടെ ജോലി ചെയ്‌തിരുന്നവർ താൽക്കാലികമായി ഒഴിവാക്കപ്പെടും. സൈന്യവും ക്രമസമാധാനപാലനവും ഉൾപ്പെടെയുള്ള “അവശ്യ” സേവനങ്ങൾ മാത്രം തുടരും. ജോലി ചെയ്യുന്നവർക്കും ശമ്പളം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. സർക്കാർ വകുപ്പുകളിൽ പരിശീലനങ്ങൾ, നിയമ നടപടി പ്രക്രിയകൾ, അന്വേഷണങ്ങൾ എന്നിവ വൈകാം.

2025 ഒക്‌ടോബർ 1 മുതൽ അമേരിക്കയുടെ 2026 സാമ്പത്തികവർഷത്തിനുള്ള ഫണ്ടുകൾ ആവശ്യമുണ്ടായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ അതിനായുള്ള ബജറ്റ് ബിൽ പാസ്സാക്കാൻ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here