പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ഉള്‍പ്പെടുത്തി നിര്‍മിച്ച എഐ വീഡിയോ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് പട്‌ന ഹൈക്കോടതി. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
ബിഹാര്‍ കോണ്‍ഗ്രസ് യൂണിറ്റാണ് വീഡിയോ പുറത്തിറക്കിയത്. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മരിച്ചു പോയ അമ്മയെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
എന്നാല്‍, വീഡിയോയില്‍ എവിടേയും മോദിയുടെ അമ്മ ഹീരാബെന്‍ മോദിയെ അപമാനിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു.

