കിഴക്കമ്പലം: കൊച്ചിയിൽ വൻ ലഹരി വേട്ട. ഒരു കിലോ ഹഷീഷ് ഓയിലുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി പിടിയിൽ. സംഭവത്തിൽ സാഗർ ഷെയ്ഖ്നെ(21) പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നു ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി അവിടെനിന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ ഹാഷിഷ് ഓയിൽ കൈമാറാൻ നിൽക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു.
രണ്ടാഴ്ച മുൻപ് തൃശൂർ വാഹന പരിശോധനയിൽ 20 എം.എൽ ഹഷീഷ് ഓയിലുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു. തൃശൂർ അയ്യന്തോൾ പൂങ്കുന്നം ന്യൂ അഗ്രഹാരം ഇൻഡിവർ പ്ലാറ്റിലെ ശ്രീജിത്ത് (33) ആണ് പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോ ധനയിലാണ് സ്വകാര്യ എയർ ബസിലെ യാത്രക്കാരനായ യുവാവിൽ നിന്ന് ലഹരി വസ്‌തു പിടികൂടിയത്. മൂന്ന് കുപ്പികളിലായിട്ടാണ് കടത്തി കൊണ്ടുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് പാലക്കാട് റേഞ്ച് ഓഫിസിൽ ഹാജരാക്കി.

