ന്യൂഡൽഹി: സംയുക്ത സൈനിക മേധാവിക്ക് ഇനിമുതൽ കൂടുതൽ അധികാരങ്ങൾ. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാനുളള അധികാരം ഇനിമുതൽ സംയുക്ത സൈനിക മേധാവിക്കുണ്ട്. കര-നാവിക-വ്യോമസേനകളുടെ പ്രവർത്തനങ്ങളിൽ ഏകോപനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.
ഇതുവരെ ഒരോ സേനയ്ക്കും പ്രത്യേകമായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാൻ സംയുക്ത സൈനിക മേധാവിക്ക് അധികാരമുണ്ടാകും. സേനകളുടെ ഏകോപനവും ഐക്യം ശക്തിപ്പെടുത്താനാണ് നടപടിയെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
മൂന്ന് സേന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിനുള്ള നടപടികൾ നേരത്തെ കേന്ദ്രം തുടങ്ങിയിരുന്നു. ഇതിനായുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ് മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാൻ സംയുക്ത സൈനിക മേധാവിക്ക് അധികാരം നൽകൽ. ഇതിലൂടെ കരനാവികവ്യോമസേനകളുടെ പ്രവർത്തനങ്ങളിൽ ഏകോപനം കൊണ്ടുവരാനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

