തിരുവനന്തപുരം: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന് എതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്ത്. കേരള സർവകലാശാല സെനറ്റ് യോഗത്തിലായിരുന്നു ഗവർണറുടെ വിമർശനം.
സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയം വളരെ കൂടുതലാണ്.
എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിൽ കൂടിയാണ് കാണുന്നത്. ഇതു മാറിയാൽ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകൂ.
ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോൾ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്.’ ഗവർണർ വ്യക്തമാക്കി.

