ഡൽഹി: എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ പകുതി വരെ സർവീസുകൾ കുറയ്ക്കും എന്നും അധിക പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണം ആണിതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മൂലം വ്യോമപാതകൾ അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

