ബ്രഹ്മപുരം പെരുമ്പാവൂരിൽ പുനർജനിക്കുന്നു

0


ഒക്കൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വല്ലം പുത്തൻ പാലം പ്രദേശത്ത്  കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വരുന്ന മാലിന്യങ്ങൾ ശേഖരിച്ച്  റീസൈക്കിൾ ചെയ്യുന്ന ഒരു അനധികൃത കമ്പനി ഇവിടെ പ്രവർത്തിക്കുന്നു.

ഹോസ്പിറ്റൽ വേസ്റ്റ് ,ഫുഡ് വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വളരെ മാരകമായ രീതിയിലുള്ള ബയോമാലിന്യങ്ങൾ എന്നിവയാണ് ഇവിടെ ശേഖരിക്കുന്നത് . ഇതിനായി പഞ്ചായത്ത്    ഏത് മാനദണ്ഡങ്ങൾക്കുള്ള ലൈസൻസ് ആണ് ഇവർക്ക് നൽകിയട്ടുള്ളത് എന്ന് വ്യക്തമല്ല.

തീർത്തും നിലമായി കിടന്നിരുന്ന സ്ഥലങ്ങൾ  നികത്തി വലിയ ഷെഡുകൾ പണിത്  ലോഡ് കണക്കിന് മാലിന്യങ്ങൾ ആണ് ദിനംപ്രതി  ഇവിടെ കൊണ്ടുവന്ന്  തള്ളുന്നത്. ഈ മാലിന്യങ്ങളിൽ വേസ്റ്റ് വേർതിരിച്ച് ബാക്കിയുള്ള പ്ലാസ്റ്റിക് എല്ലാം കയറ്റി വിടുന്ന രീതിയാണ്. വേർതിരിക്കുന്ന വേസ്റ്റ് തൊട്ടടുത്ത് മാന്തോട് തോട്ടിലേക്കും ഒഴുക്കു ന്നുണ്ട് .  മാരകമായ രോഗങ്ങൾക്ക് സാധ്യതയുള്ള ഈ അനധികൃത  ഡമ്പിങ് യാടിനെതിരെ കൃത്യമായി ഒക്കൽ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചീട്ടില്ല .



26/04/2025 ഒക്കൽ പഞ്ചായത്തിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഒക്കൽ പഞ്ചായത്തിലെ വൈസ് ചെയർമാൻ ഉൾപ്പെടെ വാർഡ് മെമ്പർ ഉൾപ്പെടെ കക്ഷി രാഷ്ട്രീയമില്ലാതെ പ്രദേശവാസികൾ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് .ഇതിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഒക്കൽ പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇതുവരെ അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു .

കേരളം മാലിന്യ മുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ ഇത്രയും വലിയ മാലിന്യ ശേഖരം സർക്കാറോ ശുചിത്വ മിഷനോ ഇതുവരെ അറിഞ്ഞിട്ടില്ല എന്നത് എന്തായിയിരിക്കും  എന്ന് ഊഹിച്ചാൽ മനസിലാവും .


ബ്രഹ്മപുരത്ത് സംഭവിച്ചത് പെരുമ്പാവൂരിൽ ആവർത്തിക്കുമ്പോൾ  ഡയോക്സിൻ ശ്വസിച്ചു  ആ പ്രദേശവാസികൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും മാരകമായ കാൻസർ എന്ന വിപത്തിന് അടിമയുമാകുമ്പോൾ വരും ഇത്തരക്കാരുടെ കയ്യിൽ നിന്നും കിമ്പളം പറ്റിയ രക്തദാഹികളായ ഉദ്യോഗസ്ഥർ അടക്കമുള്ള നേതാക്കന്മാർ . കണ്ണ് തുറക്കൂ സർക്കാരേ..

LEAVE A REPLY

Please enter your comment!
Please enter your name here