സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല: ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് റദ്ദാക്കി

0

2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്സിന് നിഷേധിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അറിയിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഫെഡറേഷൻ വ്യക്തമാക്കിയ പ്രധാന കാരണം.

ഫെഡറേഷന്റെ തീരുമാനത്തിന് പിന്നാലെ, സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയാണ് (ജിസിഡിഎ) സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകളിൽ വീഴ്ച വരുത്തിയതെന്ന് ക്ലബ്ബ് അധികൃതർ വിശദമാക്കി. സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും, സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതും ക്ലബ്ബിന്റെ ഉത്തരവാദിത്വമല്ലെന്നും അവർ വ്യക്തമാക്കി.

സുരക്ഷാ കുറവുകൾക്കുറിച്ച് കാലങ്ങളായി ഉയർന്നുവരുന്ന ആശങ്കകൾക്കിടയിലാണ് ഫെഡറേഷന്റെ ഈ നടപടി. നേരത്തെ ഉമാ തോമസിന്റെ അപകടം അനുഭവപ്പെട്ടതിനെ തുടർന്ന്, പൊതുപ്രവർത്തകനായ പോളി വടക്കൻ ജിസിഡിഎയ്ക്കും, കൊച്ചി കോർപറേഷനും, ജില്ല കളക്ടർക്കും, പരാതിയുമായി സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജിസിഡിഎയ്ക്ക് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അയച്ചിരുന്നുവെങ്കിലും, അത് പാലിക്കപ്പെട്ടില്ല.

പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകളിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ നീക്കണമെന്ന ആവശ്യമായിരുന്നു. എന്നാൽ നടത്തിയ അന്വേഷണത്തിൽ ഐ.എസ്.എൽ മത്സരങ്ങൾ നടക്കുമ്പോഴും ഇവിടങ്ങളിൽ സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

അതേസമയം, കടമുറികളിലും ഗോഡൗണുകളിലുമുള്ള അപകട സാധ്യതയുള്ള ഇലക്ട്രിക് ഫർണസ്, ഗ്രിൽ, എഞ്ചിൻ ഓയിൽ, പെയിന്റ്, വാർനിഷ്‌, ടർപെന്റൈൻ, പ്ലൈവുഡ് തുടങ്ങിയ വസ്തുക്കൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവും ലഭിച്ചിരുന്നുവെങ്കിലും അതിനും യാതൊരു നടപടിയും ഉണ്ടായില്ല.

ഇതെല്ലാവിന്റെ കൂടെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള അനധികൃത പാർക്കിംഗ് തടയണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉയർന്നെങ്കിലും അതും നടപ്പിലാക്കിയിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് നിഷേധിക്കാൻ തീരുമാനിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here