മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപന നടത്തിയ
പ്രതികൾക്ക് നാലുവർഷം കഠിനതടവും പിഴയും

0

കോതമംഗലം: ഭൂതത്താൻകെട്ട് റിസർവ് വനത്തിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി വിറ്റ കേസിലെ പ്രതികൾക്ക് നാലുവർഷം കഠിന തടവും 15,000 രൂപ വീതം പിഴയും ലഭിച്ചു.

ഒന്നാം പ്രതി പിണ്ടിമന മാലിക്കു ടി റെജി, രണ്ടാം പ്രതി വണ്ണപ്പുറം വെള്ളിയാങ്കൽ മനു വിജയൻ എന്നിവരെയാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ ശിക്ഷിച്ചത്.

2010 മേയ് 15ന് പ്രതികൾ ലൈസൻസ് ഇല്ലാത്ത രണ്ട് തോക്കുമായി വനത്തിൽ അതിക്രമിച്ച് കടന്ന് രണ്ട് വയസ്സുള്ള മ്ലാവിനെ വെടി വെക്കുവായിരുന്നു.

കേസിലെ മറ്റ് പ്രതികളായ പരുത്തിയിൽ ബേബി, എൽകാലയിൽ അഗസ്റ്റി, കൊച്ചുതോട്ടം മാണി എന്നിവർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

പ്രതികളിൽ നിന്ന് ഇറച്ചി വാങ്ങിയ അഞ്ചാം പ്ര തി പിണ്ടിമന കൊച്ചുതോട്ടം വീട്ടിൽ ആശ എൽദോസിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി ശിക്ഷയിൽനിന്ന് ഒ ഴിവാക്കി.

തുണ്ടത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസറായിരുന്ന ബി. രാഹുലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മ്ലാവിറച്ചി പിടികൂടിയത്. പ്രോസിക്യൂഷ നുവേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ബെൽജി തോമസാണ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here