കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യലിറങ്ങിയിരിക്കുന്ന പൾസർ സുനിയുടെ ഇടപാടുകളിൽ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
ജാമ്യത്തിലിറങ്ങി കഴിയുന്ന സുനിയുടെ കറക്കം ആഢംബര കാറിലാണ്. എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ് പൾസർ സുനി ഉപയോഗിച്ചിരുന്നത്.
എന്നാൽ വാഹനം പണയത്തിന് എടുത്തതാണെന്നാണ് പൾസർ സുനിയുടെ മൊഴി. സുനിയുടെ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് അന്വേഷിക്കും.
കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി. രണ്ടരലക്ഷം രൂപയ്ക്കാണ് കാർ പണയത്തിന് എടുത്തത്. പൾസർ സുനി കൂടുതലും വാട്സ്ആപ്പ് കോളുകളാണ് വിളിച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തി.
ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ പൾസർ സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ തിങ്കളാഴ്ച വിട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ സുനിയെ നിരീക്ഷിക്കാൻ പൊലീസിന് നിർദേശമുണ്ട്.

