കോടതി ഫീസ് വർധിപ്പിച്ചു ; ഭൂനികുതിയും സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കുത്തനെ കൂട്ടി ; ഇലക്ട്രിക് വാഹന നികുതിയും കൂട്ടി; വയറ്റത്തടിച്ച് കേരള ബജറ്റ്

0

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കാതെ, വഗ്ദാനങ്ങൾ മാത്രം അവശേഷിപ്പിച്ച് മലയാളികളുടെ വയറ്റത്തടിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്.

ബജറ്റിൽ ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളിൽ 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇങ്ങിനെ ജനങ്ങളെ പിഴിയുന്നതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണത്രെ സർക്കാർ പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വൻ വർധനവാണ് നിർദേശിച്ചിരിക്കുന്നത്. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും എന്നാണ് ബജറ്റിൽ പറയുന്നത്. വില അനുസരിച്ചു നികുതിയിൽ മാറ്റം വരും എന്ന് പറയുന്നെങ്കിലും വർധനവാണ് ലക്‌ഷ്യം.

ബാറ്ററി റെന്റിങ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനം നികുതി ഈടാക്കും.20 ലക്ഷത്തിലധികം വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതി. 15 ലക്ഷത്തില്‍ അധികം വിലയുള്ള ഇളക്ട്രിക് കാറുകള്‍ക്ക് വാഹന വിലയുടെ എട്ട് ശതമാനം നികുതി. 15 വര്‍ഷം പഴക്കമുള്ള ഇരുച്ചക്ര, മുച്ചത്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതി 50 ശതമാനം ഉയര്‍ത്തും. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് ​കാര്യേജ് വാഹനങ്ങളുടെ നികുതിയും കുത്തനെ കൂട്ടി.നികുതി ഘടന ഏകീകരിച്ച് ലഘൂകരിക്കും എന്നാണ് പുറമെ പറയുന്നതെങ്കിലും ഫലത്തില്‍ ഇതിലും നികുതി വര്‍ധന വരും.

കോടതിവ്യവഹാരങ്ങൾ കിട്ടാക്കനിയാകുന്ന തരത്തിൽ കോടതി ഫീസും വർദ്ധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് പിണറായി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും എന്നും ബജറ്റിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here