ആണു‌ങ്ങളങ്ങോട്ട് മാറിനിന്നേ..; പിരിവ് മുതൽ എല്ലാ കാര്യങ്ങളും ചെയ്യുന്നത് സ്ത്രീകൾ; പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇക്കുറി അല്പം വ്യത്യസ്തമാണ്

0

തിരുവല്ല: ഉത്സവങ്ങളുടെ കാലമാണ്. കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ സ്ത്രീകൾക്ക് ചുമതല ലഭിക്കുക ഭക്ഷണശാലയിലോ പൂക്കൾ ഒരുക്കുന്നിടത്തോ ആകും. ഉത്സവത്തിന്റെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഒരിടത്തും പലപ്പോഴും സ്ത്രീ സാന്നിധ്യം ഉണ്ടാകാറില്ല. എന്നാൽ, കേരളത്തിലെ ഉത്സവങ്ങളിലെ പുരുഷ മേധാവിത്വത്തിന് അവസാനം കുറിക്കാൻ സമയമായെന്ന പ്രഖ്യാപനമാണ് ഇക്കുറി തിരുവല്ലയിലെ ഒരു ക്ഷേത്രം.

ശുക്രൻ രാശിമാറുന്നു; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതം ഇനി ഇങ്ങനെയാണ്..

തിരുവല്ല മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇക്കുറി നടത്തുന്നത് സ്ത്രീകളാണ്. ഉത്സവക്കമ്മിറ്റിയുടെ . രക്ഷാധികാരിയും പ്രസിഡന്റും ജനറൽ കൺവീനറും ജോയിന്റ് കൺവീനർമാരുമെല്ലാം സ്ത്രീകൾ. പുരുഷന്മാർക്ക് വെറും സഹായികളുടെ റോൾ മാത്രം. വീടുകളിൽ സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്കുചെയ്യുന്നതും സ്ത്രീകളുടെ മേൽനോട്ടത്തിലാണ്.

ലക്ഷ്മി വിവാ​ഹം കഴിച്ചത് നാല് പുരുഷന്മാരെ; ഡോക്ടറെ വിവാഹം കഴിച്ച ആവേശത്തിൽ….

സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർകൂടിയായ ഗീതാ സുരേഷാണ് ഉത്സവ കമ്മിറ്റിയുടെ രക്ഷാധികാരി, നെടുമ്പ്രം പഞ്ചായത്ത് ആശാ വർക്കർ ഉഷാ രമേശ് പ്രസിഡന്റ. അധ്യാപികയായ ജി. ജയന്തി (വൈസ് പ്രസി.), പൊതുപ്രവർത്തക മഞ്ജു പ്രദീപ് (കൺ.). വിവിധ കമ്മിറ്റി കൺവീനർമാരായി അധ്യാപിക രോഹിണി (ഫിനാൻസ്), മുൻ ഗ്രാമപ്പഞ്ചായത്തംഗം രാജശ്രീ ശ്രീകുമാർ (ഫുഡ്), അധ്യാപിക വി. നീത (പബ്ലിസിറ്റി), സ്മിത (പ്രോഗ്രാം), ശ്രീകല (പൂജ) തുടങ്ങിയവരും ഉണ്ട്. മറ്റ് കമ്മിറ്റിയംഗങ്ങളായും സ്ത്രീകളുണ്ട്.

സജിതയും കുടംബവും ദുർമന്ത്രവാദം നടത്തിയെന്നും …

പ്രധാന ഭാരവാഹികൾക്ക് ഡ്രൈവിങ് അറിയാം. അതിനാൽ യാത്രയ്ക്ക് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രണ്ടു സംഘങ്ങളായാണ് പിരിവിനും മറ്റും ഇറങ്ങുന്നത്. വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞ് ഒരുസംഘം ഉച്ചവരെയും അടുത്തസംഘം ഉച്ചതിരിഞ്ഞുമാണ് ഇറങ്ങുക. ഉദ്യോഗസ്ഥരായ സ്ത്രീകൾ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും. പുരുഷന്മാരുടെ സഹകരണവും ഉണ്ട്.

യുവതിയെ കാണാതായത് വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ…

ആർ.എസ്.എസ്. പ്രാദേശിക നേതൃത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇക്കുറി ഉത്സവം സ്ത്രീകളെ ഏൽപ്പിച്ചത്. സംഘടനയുടെ നൂറാംവാർഷികം പ്രമാണിച്ചാണ് ഇത്തരം ഒരു വ്യത്യസ്ത ആശയം ആർഎസ്എസ് മുന്നോട്ടു വെച്ചത്. ഇതനുസരിച്ചാണ് ഉത്സവക്കമ്മിറ്റിയുടെ പ്രധാനസ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ തിരഞ്ഞെടുക്കാൻ നിർദേശിച്ചതെന്ന് ദേവസ്വംസെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here