ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പുകളെ വെളിപ്പെടുത്തണം; ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയിൽ പരോക്ഷ വിമർശനവുമായി കാസ

0

കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയിൽ തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയ്ക്കെതിരെ കാസ സംഘടന രംഗത്ത്. ഏതാണ് ആ തീവ്രവാദ ഗ്രൂപ്പെന്ന് സഭ വ്യക്തമാക്കണമെന്ന് കാസ ആവശ്യപ്പെട്ടു. കേരളത്തിൽ ക്രൈസ്തവർക്കിടയിൽ വർഗീയത പടർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും ഇവർക്ക് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. വർഗീയ ധ്രുവീകരണം നടത്തുന്നതിൽ രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഓരോ വർഷവും വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ സർവീസിലും ഉദ്യോഗസ്ഥ തലത്തിലും സഭാംഗങ്ങളുടെ എണ്ണം കുറയുന്നത് തിരിച്ചടിയാണ്. കുറഞ്ഞുവരുന്ന ജനനനിരക്കും വിവാഹം നടക്കാത്ത സാഹചര്യവും വിദേശത്തേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റവും സഭയെ തളർത്തുന്നു. സിറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ലക്ഷ്യമിട്ടിരുന്നതായി മുൻപ് നടന്ന റെയ്ഡുകളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയുടെ കെട്ടുറപ്പിനെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യ ശക്തികളെ പ്രതിരോധിക്കണമെന്നാണ് ആർച്ച് ബിഷപ്പിന്റെ ആഹ്വാനം. എന്നാൽ ഏത് സംഘടനയെയാണ് താൻ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞിരുന്നില്ല. ഇതാണ് ഇപ്പോൾ കാസയുടെ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here