ദുബായ് : ഇറാൻ യുഎസ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു.
എന്നിരുന്നാലും, ചില വിമാനങ്ങൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ട്, കൂടാതെ വിമാനക്കമ്പനികൾ നൽകുന്ന മുന്നറിയിപ്പുകൾ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുന്നു.
അതേസമയം, തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറന്നതായും വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായും ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുള്ള ഇറാൻ ആക്രമണം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഖത്തർ വിമാനയാത്രകൾ പുനരാരംഭിച്ചതിന് പിന്നാലെ കുവൈറ്റ് സിവിൽ ഏവിയേഷനും വ്യോമഗതാഗതം പുനഃസ്ഥാപിച്ചതായി അറിയിച്ചു.
പ്രസക്തമായ ആഭ്യന്തര-അന്തർദേശീയ ഏജൻസികളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ സാധാരണ നിലയിലാക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.

