സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്; കോളജ് അദ്ധ്യാപകർക്ക് നഷ്ടം 1,500 കോടി; സമർപ്പിച്ചത് അപൂർണമായ അപേക്ഷ

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിൽ കോളജ് അദ്ധ്യാപകർക്ക് ലഭിക്കേണ്ട 15,00 കോടിയുടെ കുടിശ്ശിക നഷ്ടമായി. ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശ പ്രകാരം കോളജ്, സർവകലാശാലാ അദ്ധ്യാപകർക്ക് ലഭിക്കേണ്ട തുകയായിരുന്നു ഇത്.  അപൂർണമായ അപേക്ഷ നൽകിയും സമയബന്ധിതമായി ശുപാർശ നൽകാതെയും കേരളം വീഴ്ച വരുത്തിയതായി കേന്ദ്രമന്ത്രി ഡോ. സുഗാന്ത മജുംദാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ പണം നൽകിയ ശേഷം റീഇംബേഴ്സ്മെന്റ് സ്കീമിൽ അപേക്ഷിച്ചാൽ പോലും കേന്ദ്ര സഹായം ലഭിക്കുമായിരുന്നു. എന്നാൽ ഇതിന് സംസ്ഥാനം തയ്യാറാകാത്താണ് അദ്ധ്യാപകർക്ക് തിരിച്ചടിയായത്.  രണ്ടു തവണ കേന്ദ്രം കത്തയച്ചിട്ടും പണം വിതരണം ചെയ്ത കണക്ക് ഹാജരാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. പിന്നാലെ ഏഴാം ശമ്പള പരിഷ്കരണ കുടിശിക നൽകുന്ന പദ്ധതി കേന്ദ്രസർക്കാർ നിർത്തിവെക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here