തൊടുപുഴ പീഡനം: അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കണമെന്ന നിർദ്ദേശം; ഉടന്‍ കേസെടുക്കില്ലെന്ന് പൊലീസ്

0

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയുടെയും മുത്തശ്ശിയുടേയുമെതിരെ കേസെടുക്കണമെന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ നിർദ്ദേശത്തില്‍ മറുപടിയുമായി പൊലീസ്. ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ കത്ത് കിട്ടി. എന്നാല്‍, തിടുക്കപ്പെട്ട് കേസെടുക്കാൻ കഴിയില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തുടർ നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്നും ഇരുവർക്കുമെതിരെ കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. തൊടുപുഴ സ്വദേശിയായ 17കാരിയെ പതിനഞ്ചിലധികം പേരാണ് പീഡിപ്പത്. എല്ലാം അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയാണ് നടന്നതെന്നാണ് സിഡബ്ല്യുസി പറയുന്നത്. ഇടനിലക്കാരനായ ബേബിയിൽ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോൾ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു.

എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019 ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here