തടഞ്ഞു വച്ച് മർദിച്ചു; കസ്റ്റഡിയിൽ മരിച്ച യുവാവിനും സംഘത്തിനുമെതിരെ ദമ്പതികൾ

0

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ച സുരേഷ് സദാചാരാ പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരായ ദമ്പതികള്‍. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികൾ മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചുവെന്നും നിഖിൽ പറഞ്ഞു.

തങ്ങള്‍ അവിടെയത്തിയപ്പോള്‍ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനൽകിയത്. ശരിക്ക് വഴിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകുന്നതില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു.

ഫാമിലിയായത് കൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പിന്തുടര്‍ന്ന് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ അതിന്‍റെ തെളിവുകാണണമെന്നും ഇവര്‍ പറഞ്ഞതായും നിഖിൽ പറയുന്നു.

ഷാഡോ പോലീസാണെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രമണം. സുരേഷായിരുന്നു ക്രൂരമായി മര്‍ദിച്ചത്. ഭാര്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തിയതോടെ ആക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു.

ഇവരുടെ പരാതിയിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പോലീസ് നടപടി.

തുടര്‍ന്ന് ഇവരെയെല്ലാം സ്റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍വെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പോലീസിന്‍റെ വിശദീകരണം. ‌എന്നാൽ സുരേഷിനെ പോലീസ് മർദിക്കുന്നത് കണ്ടെന്നാണ് കേസിലെ മറ്റൊരു പ്രതിയുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here