കാസർകോട്: ഇരിയണ്ണിയിലെ പാർട്ടി ഗ്രാമത്തിൽ സഹകരണ ബാങ്ക് ജീവനക്കാരനായ ഡി വൈ എഫ് ഐ നേതാവുമായി ബന്ധപ്പെട്ട പീഡന വിവാദം വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ ജനുവരി ഒൻപതിനാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ സിപിഎം നേതൃത്വം ഇടപെട്ട് വിഷയം ഒതിക്കിതീർക്കുകയായിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്ന വിവരം.
സംഭവത്തിൽ പരാതിക്കാർ ഇല്ലാത്തതിനാൽ വിവാദം ചില ഓൺലൈൻ മാധ്യമങ്ങനൽകിയ വാർത്തകളിലും പ്രാദേശികമായി യൂത്ത് ലീഗ് പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ചിലുമായി ഒതുങ്ങി തീരുകയായിരുന്നു.