ന്യൂഡൽഹി: ഉപയോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാർ. യാത്രാനിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവര്‍മാർ, മര്യാദയില്ലാത്ത പെരുമാറ്റം, ഓര്‍ഡര്‍ റദ്ദാക്കലുകള്‍ എന്നിവ സംബന്ധിച്ച്ഉപയോക്താക്കളില് നിന്ന് ഉയര്‍ന്നുവരുന്ന പരാതിയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇത്തരം പരാതികളില്‍ ഉപയോക്താക്കളുടെ അവകാശലംഘനമുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടിസിന് മറുപടി നല്കാന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ശരിയായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം, സേവനങ്ങളിലെ കുറവ്, അകാരണമായ റദ്ദാക്കൽ, ചാര്‍ജുകള്‍ സംബന്ധിച്ച വിഷയം തുടങ്ങിയവയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.