പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ മരിച്ചു; മേലേമുറിയിൽ ബൈക്കിലെത്തിയ അഞ്ചംഗ സംഘം കടയിൽ കയറി വെട്ടി കൊലപ്പെടുത്തിയത് ആർഎസ്എസ് മുൻ ശാരീരിക് പ്രമുഖിനെ; നടുക്കം വിട്ട് മാറാതെ നാട്

0

പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ ബൈക്കിലെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

എസ് ഡി പി ഐ നേതാവിനെ ഇന്നലെ വെട്ടിക്കൊന്നതിനെ തുടർന്ന് സംസ്ഥാനത്തു ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. പാലക്കാട്ടും അതീവ ജാഗ്രതയിലായിരുന്നു പൊലീസ്. ഇതിന് പിന്നാലെയാണ് തിരിച്ചടിയെന്ന് തോന്നിപ്പിക്കും വിധം ആർ എസ് എസ് നേതാവിനും വെട്ടേൽക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്നു. അതൊഴിവാക്കാൻ പാലക്കാട്ട് മതിയായ ജാഗ്രത പുലർത്തുകയും ചെയ്തു പൊലീസ്. എന്നിട്ടും എസ് ഡി പി ഐ നേതാവ് മരിച്ച് 24 മണിക്കൂറിനുള്ളിൽ ആർ എസ് എസ് നേതാവും ആക്രമിക്കപ്പെട്ടു. ശ്രീനിവാസൻ ഗുരതാരവസ്ഥയിലാണുള്ളത്.

ബൈക്കിലെത്തിയ അഞ്ചു പേരാണ് ശ്രീനിവാസനെ വെട്ടിയത്. മേലേമുറിയിൽ കടയിൽ കയറിയായിരുന്നു അക്രമം. ആർ എസ് എസിന്റെ മുൻ ശാരീരിഖ് പ്രമുഖാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ നില അതീവ ഗുരുതരമാണ്. വെട്ടേറ്റ ഉടനെ ആശുപത്രിയിൽ എത്തിക്കാനായി. രണ്ട് ബൈക്കിലാണ് അക്രമികൾ എത്തിയത്. ഐസിയുവിലുള്ള ശ്രീനിവാസന്റെ നിലയിൽ ആശങ്കയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന സൂചന. ശ്രീനിവാസനുണ്ടായിരുന്ന എസ് കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. പരുക്കേറ്റ ശ്രീനവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയാണ് ജില്ലയിൽ ഒരു കൊലപാതകം നടന്നത്. നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതക ശ്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്‌ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു.

ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here