റോഡ് പണിക്കാരെ മർദിച്ചു; നല്ലളം സിഐയ്ക്കെതിരെ കേസ്

0

പാലക്കാട്: റോഡ് പണിക്കാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ നല്ലളം സിഐയ്‌ക്കെതിരെ കേസ്. അട്ടപ്പാടി സ്വദേശി കെ. കൃഷ്ണനെതിരെയാണ് അഗളി പോലീസ് കേസെടുത്തത്. പാലക്കാട് അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊടുപുഴ സ്വദേശി അലക്‌സ്, കൃഷ്ണഗിരി സ്വദേശി മരതകം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11നാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ മദ്യപിച്ചെത്തിയ സിഐ അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

കാറിലെത്തിയ സിഐ വാഹനം നിർത്തി രാത്രി റോഡിൽ നിൽക്കുന്നതെന്തിനാണെന്ന് ഇവരോട് ആരാഞ്ഞു. തങ്ങൾ റോഡിന്‍റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് ഇവർ മറുപടി നൽകി. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ഇയാൾ കയർക്കുകയും അലക്സിനെ മർദിക്കുകയുമായിരുന്നു. മരതകത്തിന്‍റെ മുഖത്തും അടിച്ചു.

താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മർദനമെന്നാണ് പരാതിക്കാർ പറയുന്നത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സിഐ കൃഷ്ണനെ വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അഗളി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here