തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസര്കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്.രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം.
ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്ത്ത സമ്മേളനത്തിന് എത്തിയത് , സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്ക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു.
112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസർകോടാണ്. ആ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ
പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗലക്ഷണങ്ങൾ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും പിന്നീട് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയുടെ വാക്കുകൾ…
സംസ്ഥാനത്ത് ഇന്ന് 39 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും കാസർകോട് ജില്ലക്കാരാണ്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം.
112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസർകോടാണ്. ആ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ.
രോഗലക്ഷണങ്ങൾ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും പിന്നീട് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്.
ഇതു നമ്മുക്കെല്ലാം ഒരു ജാഗ്രത നൽകേണ്ട സംഭവമാണ്. കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കൊറോണയ്ക്കെതിരെ നമ്മൾ ജാഗ്രത പ്രഖ്യാപിച്ച പോയ ദിവസങ്ങളിൽ തന്നെ സംഘടിതമായ സമരങ്ങൾ നമ്മൾ കണ്ടതാണ്. ഇതൊക്കെ സംസ്കാരസമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ആ നിലയ്ക്ക് ഒരു മുൻകരുതൽ എലല്ാവരും സ്വീകരിക്കേണ്ട ഘട്ടത്തിലാണ് ഈ രീതിയിൽ തള്ളിക്കയറിയും ബലം പ്രയോഗിച്ചുമുള്ള സമരമുറ കേരളം കണ്ടത്.
മറ്റൊരു പ്രശ്നം കാസർകോടിന് വന്നു ചേർന്നതാണ്. കാസർകോടുള്ള ജനങ്ങൾ ആശുപത്രികാര്യങ്ങൾക്ക് കൂടുതലായി ആശ്രയിച്ചത് കർണാടകത്തെയാണ്. കർണാടക സംസ്ഥാനത്തെ മംഗലാപുരം നഗരം കാസർകോട് പട്ടണത്തിൽ ഉള്ളവർക്ക് എളുപ്പം എത്തിച്ചേരാം. ഡയാലിസസ് അടക്കം പല ആവശ്യങ്ങൾക്ക് വേണ്ടിയും അവിടേക്ക് ആൾക്കാൾ നിത്യേന പോകാറുണ്ടായിരുന്നു. കാസർകോട് ജില്ലക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ കണ്ണൂരിന് ശേഷിയുമില്ല. രോഗികൾക്ക് പോലും അങ്ങോട്ട് പോകാൻ പറ്റാത്ത നിലപാട് കർണാടക സ്വീകരിക്കുന്നുണ്ട്. എങ്ങനെ അതിനു പരിഹാരം കാണണമെന്നും ഇവിടേയും ആലോചിക്കാം കർണാടക സർക്കാരിനോടും ചർച്ച ചെയ്യാം.
കേരളവും കർണാടകവും അതിർത്തി പങ്കിടുന്നുണ്ട്. ചെറുതും വലുതുമായ നിരവധി റോഡുകൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിലുണ്ട്. ഇതിൽ പലയിടത്തും കർണാടക മണ്ണ് കൊണ്ടു പോയിട്ട് റോഡ് തടയുന്ന അവസ്ഥയുണ്ട്. അതു ശരിയല്ല. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജനങ്ങൾ എവിടെയുണ്ടോ അവിടെ തുടരട്ടെ എന്ന നിലപാടാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അതിനെതിരെയുള്ള നടപടിയാണ് കർണാടകയുണ്ടേത്. ഇക്കാര്യത്തിൽ നമ്മുടെ ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. മണ്ണ് മാറ്റാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കുടക്ക് അടക്കമുള്ള മേഖലകളിൽ മണ്ണ് പൂർണമായും ഇട്ടുറോഡ് മൊത്തത്തിൽ ബ്ലോക്ക് ചെയ്തു. ആ സമീപനം ഒഴിവാക്കാം എന്ന് ഇപ്പോൾ കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. അതെന്തായാലും സ്വാഗതാർഹമാണ്. ഇക്കാര്യം എന്തായാലും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കും.
രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ അടിയന്തര നടപടി ആവശ്യമാണ്. കാസർകോട് മെഡിക്കൽ കോളേജിലെ കെട്ടിട്ടം ഉടനെ കൊവിഡ് രോഗപ്രതിരോധപ്രവർത്തനങ്ങൾക്കായി മാറ്റും. വിദേശരാജ്യങ്ങളിൽ നിന്നും മുബൈ, ദില്ലിയടക്കമുള്ള വിവിധ നഗരങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ ഉടനെ അധികൃതരെ അറിയിക്കണം.
വിദേശത്തുനിന്നും വന്നവരുമായി സമ്പർക്കം പുലർത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. പ്രായമായവർ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് സമ്പർക്കം പുലർത്തണം. പുറത്തു പോകാതെ പ്രായമായവർ വീട്ടിൽ തന്നെ ഇരിക്കുന്നതാവും നല്ലത്. പ്രമേഹം, അർബുദം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സിക്കുന്നവരും തുടർചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായി അകലം പാലിക്കണം.