ന്യൂഡൽഹി: ലവ് ജിഹാദ് രാഷ്ട്രീയ ആയുധം മാത്രമാണെന്നും മുസ്ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്വാദി പാർട്ടി നേതാവ്. ഉത്തർപ്രദേശ് സർക്കാർ ലവ് ജിഹാദിനെതിരെ 10 വർഷം തടവുശിക്ഷ നൽകാനുള്ള നിയമം പാസാക്കിയതിൽ പ്രതികരിക്കുകയായിരുന്നു മൊറാബാദ് എം.പി കൂടിയായ എസ്.ടി. ഹാസൻ.
‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സേഹാദരിമാരായി കാണണം. സ്വയം രക്ഷിക്കു… പ്രലോഭനങ്ങളിൽ വീഴരുത്’ -എസ്.ടി. ഹാസൻ പറഞ്ഞു.
‘ലവ് ജിഹാദ് ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. നമ്മുടെ രാജ്യത്ത് മതം നോക്കാതെ ആളുകൾ അവരുടെ പങ്കാളികളെ കണ്ടെത്തുന്നു. ഹിന്ദുക്കൾ മുസ്ലിംകളെയും തിരിച്ചും വിവാഹം കഴിക്കുന്നു. എങ്കിലും എണ്ണം വളരെ കുറവാണ്. പക്ഷേ നിങ്ങൾ ലവ് ജിഹാദ് കേസുകളിൽ വീഴുകയാണെങ്കിൽ, ആൺകുട്ടികൾ മുസ്ലിങ്ങളാണെന്ന് പെൺകുട്ടികൾക്ക് അറിയാമെങ്കിലും സാമൂഹിക സമ്മർദ്ദം മൂലവും കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലവും അവർ നുണ പറയും. അത് ലവ് ജിഹാദ് കേസായി മാറുകയും ചെയ്യും’ -അദ്ദേഹം പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമത്തിെൻറ കരടിന് യോഗി ആദിത്യനാഥ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ലവ് ജിഹാദ് തടയാനുള്ള നിയമമാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെയടക്കം പ്രതികരണം.
നിർബന്ധിത മതപരിവർത്തനത്തിന് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.പിയിലെ നിയമനിർമാണം. എസ്.സി/എസ്.ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനമാണെങ്കിൽ മൂന്നുമുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാകും ശിക്ഷ ലഭിക്കുക.
New Delhi: The Samajwadi Party leader has said that love jihad is only a political weapon and that Muslim youth should see all Hindu girls as sisters. The Uttar Pradesh government was reacting to the passage of a law punishing Love Jihad with 10 years imprisonment.