കൊച്ചി: ലഹരി മൂത്ത് മാധ്യമ പ്രവർത്തകനെ മർദ്ദിച്ച യുവാക്കൾ പിടിയിൽ. മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കനെ ആക്രമിച്ച കടവന്ത്ര കെ.പി വള്ളോൻ റോഡ്, ശ്രീലക്ഷ്മി വീട്ടിൽ നാസറിൻ്റെ മകൻ നഹാസ്, തായ്ക്കാട്ടുകര പൊയ്യക്കര വീട്ടിൽ ഷമീർ എന്നിവരാണ് പിടിയിലായത്.
കലൂർ സ്റ്റേഡിയത്തിൽ അമിത വേഗത്തിൽ കാറോടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ നഗരത്തിൽ അഴിഞ്ഞാടി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകൻ പോളി വടക്കനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ലഹരിയിൽ അഴിഞ്ഞാടിയ വീഡിയോ ഷൂട്ട് ചെയ്തതാണ് യുവാക്കളെ ചൊടിപ്പിച്ചത്. വീഡിയോ എടുക്കാനുപയോഗിച്ച മൊബൈൽ ഫോൺ തല്ലിതകർത്ത ശേഷമായിരുന്നു ആക്രമണം.
കുറച്ചു നാളുകളായി ലഹരി മാഫിയകളുടെ കേന്ദ്രമാണ് ഇവിടം. അതിമാരകമായ ലഹരിമരുന്നുകൾ പോലും ഇവിടെ സുലഭമായി ലഭിക്കുന്നുണ്ട്. ലഹരി മൂത്ത് വെടിവെയ്പ്പ് വരെ നടന്നിട്ടുണ്ട്.
പ്രതികൾക്കെതിരെ പാലാരിവട്ടം പോലീസ് എഫ് ഐ ആർ രജിസ്ട്രർ ചെയ്തു. സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ഡി.ജി.പിയ്ക്ക് പരാതി നൽകി.