ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാന്‍ ഒരുമിച്ച് പോരാടാമെന്ന് മോദി ട്വിറ്ററി ലൂടെ അറിയിച്ചു. ഇന്ത്യ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു.
കാഷ്മീർ വിഷയത്തിൽ ചർച്ചയ്ക്ക് ഷഹ്ബാസ് ക്ഷണിച്ചതിന് പിന്നാലെയാണ് ഷബഹാസിനെ അഭിന ന്ദിച്ച് മോദി രംഗത്തെത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. സമാധാനപരമായി കാഷ്മീർ പ്രശ്നം പരിഹരിക്കണം. എല്ലാ അന്താരാഷ്ട്ര വേദികളിലും കാഷ്മീർ വിഷയം ഉന്നയിക്കു മെന്നും ഷഹ്ബാസ് പറഞ്ഞിരുന്നു.
അയൽക്കാരനെ തെരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ പാക്കിസ്ഥാൻ തുടക്കം മുതൽ നിർഭാഗ്യവാനാണ്. ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം നല്ല രീതിയിൽ മാറാത്തത് ഖേദകരമാണ്. നവാസ് ഷരീഫ് ഇന്ത്യയു മായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. നിയമസഭയിൽ നവാസ് ഷരീഫ് കാഷ്മീരിന് വേണ്ടി ശബ്ദമുയർത്തിയെന്നും ഷഹ്ബാസ് കൂട്ടിച്ചേർത്തു.