ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്‍റണിൽ പുരുഷ സിംഗിള്‍സിൽ ഇന്ത്യയ്ക്ക് കടുത്ത നിരാശയിലും ആശ്വാസമായി കിഡംബി ശ്രീകാന്തിന്‍റെ വിജയം. പ്രണോയ്, സൗരഭ് വര്‍മ്മ, സായി പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടിൽ പുറത്തായപ്പോള്‍ ശ്രീകാന്ത് മാത്രമാണ് രണ്ടാം റൗണ്ടിൽ കടന്ന താരം.
ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെയാണ് ശ്രീകാന്ത് തോൽപ്പിച്ചത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്‍റെ വിജയം. 49 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 18-21, 21-10, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരം വിജയിച്ചത്.