റഷ്യക്കെതിരായ യുഎസ് ഉപരോധം ഇന്ത്യൻ വ്യോമസേനയെ കാര്യമായി ബാധിക്കി ല്ലെന്ന് ഇന്ത്യൻ വ്യോമസേന തലവൻ വൈസ് ചീഫ് എയർ മാർഷൽ സന്ദീപ് സിംഗ്. ഇരു രാജ്യങ്ങ ളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും.
ഇന്ത്യ പ്രതിരോധമേഖലയിൽ ഉപയോഗിക്കുന്ന 70 ശതമാനം യുദ്ധോപകരണങ്ങളും റഷ്യയിൽ നിർമിക്കുന്നവയാണ്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിമൂലം ഇന്ത്യയുടെ പ്രതിരോധമേഖലയിലേക്ക് യന്ത്രോപകരണങ്ങൾ ലഭിക്കാൻ കാലതാമസം വന്നേക്കാം. രണ്ടോ മൂന്നോ മാസത്തേക്ക് ഇതുമായി ബന്ധപ്പെട്ട് വ്യോമസേനയിൽ താത്കാലിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും വൈസ് ചീഫ് എയർമാർഷൽ പറഞ്ഞു.
എന്നാൽ, വരുംവർഷങ്ങളിൽ പ്രതിരോധമേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കും. തദ്ദേശീ യമായി യുദ്ധോപകരണങ്ങൾ നിർമിക്കുന്ന കാലം വിദൂരമല്ലെന്നും യുക്രെയ്ൻ രക്ഷാദൗത്യത്തിൽ വ്യോമസേന മൂന്നു വിമാനങ്ങൾ വിട്ടുനല്‍കിയിട്ടുണ്ടെന്നും വൈസ് ചീഫ് എയർചീഫ് മാർഷൽ കൂട്ടിച്ചേർത്തു