എന്നോട് ബ്രാ ഊരാൻ പറഞ്ഞു, മാറിടത്തിൽ തൊട്ടു’; കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

0

കൊച്ചി: കൊച്ചി കാക്കനാടുള്ള പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷ് പി എസ്സിനെതിരെയാണ് മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ സ്വന്തം അനുഭവം യുവതി പങ്കുവച്ചതിന് പിന്നാലെ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ സമാന ആരോപണം ഉന്നയിച്ചു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാ​ഗങ്ങളിൽ സ്പർശിക്കുകയും റേപ് ഉൾപ്പെടെ ചെയ്തുവെന്ന് ആരോപണങ്ങളിൽ പറയുന്നു.

റെഡ്ഡിറ്റിലൂടെയാണ് ആദ്യം ആരോപണം പുറത്തുവന്നത്. ഒരാഴ്ച മുൻപ് സുജീഷിന്റെ ടാറ്റു സ്റ്റുഡിയോയിൽ പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവതി. സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖർ ഇവിടെ ടാറ്റു ചെയ്യുന്നത് കണ്ടാണ് താനും സുജീഷിനെ ബന്ധപ്പെട്ട് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. പിന്നാലെ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇവർ തുറന്നെഴുതി. സുജീഷിന്റെ പേരും ഇൻസ്റ്റഗ്രാം ഐ ഡി അടക്കം പങ്കുവച്ചാണ് യുവതി രംഗത്തിത്തിയത്. ഇതിനുശേഷം നിരവധിപ്പേരാണ് സമാന അനുഭവം ഉണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. ചിറകുകളോടു കൂടിയവജൈനയുടെ ടാറ്റൂവാണ് താൻ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അർഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. പിന്നെ സംസാരം വഴിതിരിച്ചുവിട്ടു. സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിർജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. കൈയിൽ സൂചി ഇരിക്കുന്നതിനാൽ ഭയത്തോടെയാാണ് കിടന്നിരുന്നതെന്നും എന്നാൽ പിന്നീട്‌ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുൾപ്പെടെ നീക്കി ബലാത്സം​ഗം ചെയ്തുവെന്നും കുറിപ്പിലുണ്ട്.

രണ്ട് വർഷം മുമ്പ് 20 വയസ്സുകാരിക്കുണ്ടായ അനുഭവവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. “വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാൻ മറ്റു വസ്ത്രങ്ങളൊന്നും നൽകിയില്ല. ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാൻ കരുതിയത്. എന്നാൽ കുറച്ചുസമയത്തിന് ശേഷം എനിക്ക് വവല്ലാത്ത അസ്വസ്ഥത തോന്നി. എന്റെ മാറിടത്തിൽ അയാൾ സ്പർശിച്ചു. ഈ അനുഭവം ഉണ്ടായി രണ്ട് വർഷത്തിനിപ്പുറം ഇതേക്കുറിച്ച് എഴുതുമ്പോൾ ഞാൻ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നെനിക്ക് ബോധ്യമുണ്ട്. കൂടുതൽ ആളുകളുടെ അനുഭവം വായിക്കുമ്പോൾ ഇങ്ങനെയാണ് അയാൾ പലരോടും പെരുമാറിയിരുന്നതെന്ന് മനസ്സിലാകുന്നു”, യുവതി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here