തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അതിർത്തി നിർണയിക്കാൻ കല്ലിടുന്നത് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. കല്ലിടുന്ന പ്രവർത്തനങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സർക്കാർ നീക്കം. സിൽവർലൈൻ പദ്ധതിക്കായി കെ റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.