ഇസ്ലാമാബാദ്: രാജ്യത്തിന്‍റെ നിയന്ത്രണം കള്ളൻമാർക്ക് നൽകുന്നതിനേക്കാൾ നല്ലത് പാക്കിസ്ഥാനിൽ അണുബോംബിടുന്നതാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ദ ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
കള്ളന്മാരുടെ സംഘം രാജ്യത്തിന്‍റെ അധികാരം കൈയാളുന്നതു കണ്ട് താന്‍ ഞെട്ടിയിരിക്കുകയാണ്. അത്തരക്കാരുടെ കൈകളിലേക്ക് പാക്കിസ്ഥാന്റെ നിയന്ത്രണമേല്പ്പിക്കുന്നതിനേക്കാള് അണുബോംബ് വര്ഷിക്കുന്നതാണ് ഭേദമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ഓരോ ഭരണസംവിധാനവും താറുമാറാക്കിയിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.