പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഡോക്ടര്‍ സ്ട്രേഞ്ച് നടി സാറ ഫൈതിയന് എട്ടു വര്‍ഷം ജയില്‍ ശിക്ഷ. 13 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ജൂറി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.
ഇതേ കേസില്‍ ഭര്‍ത്താവും തായ്ക്കണ്ടോ അധ്യാപകനുമായ വിക്ടര്‍ മാര്‍ക്കോക്ക് 14 വര്‍ഷം തടവിനും വിധിച്ചു. പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിനു പിന്നിലെ പ്രേരകശക്തി മാര്‍ക്കാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ദമ്പതികളെ ശിക്ഷാ വിധി കേള്‍പ്പിക്കാനായി ഒരുമിച്ചാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. മാര്‍ക്ക് പൊട്ടിക്കരഞ്ഞപ്പോള്‍ സാറ നിര്‍വികാരയായിട്ടാണ് കാണപ്പെട്ടത്. താന്‍ നിരപരാധിയാണെന്നും എല്ലാവരെയും സ്നേഹിക്കുന്നുവെന്നുമായിരുന്നു വിധി കേട്ട ശേഷം സാറയുടെ പ്രതികരണം.
അതേസമയം, ദമ്പതികൾ തനിക്ക് 13 വയസുള്ളപ്പോൾ തനിക്ക് മദ്യം നൽകുകയും ഫിതിയനും മാർക്കുമായി ഓറൽ സെക്‌സിൽ ഏർപ്പെടുകയും ചെയ്തുവെന്ന് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ താനും മാർക്കും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത് വരെ സാറ ഫൈതിയന്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ പുറത്തുവന്ന് തങ്ങള്‍ നേരിടേണ്ടി വന്ന ക്രൂരമായ അനുഭവത്തെക്കുറിച്ച് സധൈര്യം തുറന്നു പറഞ്ഞതിനെ ജഡ്ജി അഭിനന്ദിച്ചു.