കോപ്പന്‍ഹേഗന്‍: യൂറോപ്പിൽ കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്ക്ക്. മാസ്ക്, സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പൂര്‍ണമായും രാജ്യം തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്റക്സന്‍ അറിയിച്ചു.
സമ്പര്‍ക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിശാ ക്ലബുകളിലുള്‍പ്പടെ ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. നിലവില്‍ ഡെന്മാര്ക്കില് ഒമിക്രോണ്‍ വ്യാപനം ശക്തമാണ്. എങ്കിലും ജനങ്ങള്‍ക്കെല്ലാം മൂന്ന് ഡോസ് വാക്സിന് നല്‍കിയെന്നും ഇനി അപകടമില്ലെന്നുമാണ് ഡെന്മാര്ക്ക് സര്‍ക്കാരിന്റെ വാദം.
ഇപ്പോഴും 29,000 ലധികം പ്രതിദിന കോവിഡ് കേസുകളാണ് ഡെന്മാര്ക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്.