സിനിമാ നടൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0

ഭുവനേശ്വർ: സിനിമാ നടൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ഒഡിയ സിനിമയിലെ പ്രമുഖ നടൻ റായിമോഹൻ പരീദയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 58 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നു രാവിലെ കുടുംബാംഗങ്ങളാണ് വീടിന്റെ മേൽക്കൂരയിൽ തൂങ്ങിയ നിലയിൽ പരിദയെ കണ്ടത്. പരിദെയ്ക്ക് ഭാര്യയും രണ്ടു പെൺമക്കളുമാണ് ഉള്ളത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എങ്കിലും വിശദ അന്വേഷണം നടത്തും. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. നൂറിലേറെ ഒഡിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പരിദ ബംഗാളി സിനിമയിലും സജീവമായിരുന്നു.
യുവ അഭിഭാഷകയുടെ ആത്മഹത്യയിൽ നടുങ്ങി കൊടുവട്ടൂർ
കൊല്ലം: അഷ്ടമി എന്ന പെൺകുട്ടിയെക്കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പറയുവാൻ നല്ലകാര്യങ്ങൾ മാത്രം. എല്ലാവരുടെയും പ്രിയപ്പെട്ടവൾ, അവൾ എന്തിന് സ്വയം ജീവിതം ഇല്ലാതാക്കി എന്ന ചോദ്യമാണ് ഇനിയും ബാക്കിയാകുന്നത്. ദൂരഹതയുടെ കരിനിഴലുകൾ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടോ ഹ്യദയഭേദകമായ വേദനയിലും ബന്ധുക്കളും സമീപവാസികളും ഈ സംശയം ഉയർത്തുകയാണ്.
കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കൾ. ചെറുതെങ്കിലും സന്തുഷ്ടകുടുംബം. കൊല്ലം എസ്.എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമീ 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. പ്രത്യേകിച്ച് ഒരു വിശേഷവുമില്ലാത്ത ഒരു വ്യാഴാഴ്ച അതായിരുന്നു ഇന്നലെ ഇവർക്ക് . പിതാവ് അജിത്ത് പതിവ് പോലെ വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും.
ആകെ ഉണ്ടായിരുന്ന വിശേഷം അഷ്ടമി കോടതിയിൽ പോകാതെ ലീവ് എടുത്തു എന്നത് മാത്രം. തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഉണ്ണാനായി വീട്ടിലേക്ക് വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അമ്മ തൊഴിലിടത്തേക്ക് മടങ്ങി പോയി. വൈകിട്ട് അഞ്ചേകാലോടെ ചായക്കുള്ള പാലുമായി വീട്ടിലേക്ക് വന്ന മാതാവ് ചാരിയിരുന്ന മുൻഭാഗത്തെ കതക് പതുക്കെ തുറന്ന് അകത്തെക്ക് കയറി. അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിലിൽ എത്തി വാതിലിൽ തള്ളി നോക്കി.

മകൾ ഉറങ്ങുകയാണ് എന്ന് കരുതി വാതിൽ തുറന്ന ആ മാതാവ് നടുങ്ങി പോയി. ഉച്ചയ്ക്ക് തന്നോടോപ്പം ഭക്ഷണം കഴിച്ച തന്റെ ജീവന്റെ പാതിയായ മകൾ അവരുടെ കൺമുന്നിൽ തൂങ്ങിയാടുന്നു. നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത് .വീടിനുള്ളിലേക്ക് പ്രവേശിച്ചവർ കണ്ടത് കിടപ്പ്മുറിയിൽ തൂങ്ങി നിൽക്കുന്ന അഷ്ടമിയേയും സമീപത്ത് ബോധരഹിതയായ നിലയിൽ മാതാവിനേയുമാണ്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്ക് മരണം സംഭവിച്ചിരുന്നു.
പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും അഷ്ടമിയുടെ മോബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. അതിൽ വൈകിട്ട് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here