നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു

0

നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു. വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു. കുമ്പളങ്ങി െനെറ്റ്‌സിലെ ബേബി മോളുടെ അമ്മവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട്‌ വര്‍ഷമായി ചികില്‍സയെ തുടര്‍ന്ന്‌ അഭിനയരംഗത്തുനിന്നു മാറിനില്‍ക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ചികില്‍സയിലിരിക്കെയാണ്‌ അന്ത്യം.
പ്രശസ്‌ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹസംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട്‌ പ്രമുഖ സംവിധായകര്‍ക്കൊപ്പം ഹലോ, ബിഗ്‌ ബി, റോമിയോ, പോസറ്റീവ്‌, പരുന്ത്‌, മായാബസാര്‍, കോളജ്‌ കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്‌, ബെസ്‌റ്റ്‌ ആക്‌ടര്‍, ഇന്‍ ഗോസ്‌റ്റ്‌ ഹൗസ്‌ ഇന്‍, പ്രണയം, സാള്‍ട്‌ ആന്‍ഡ്‌ പെപ്പര്‍, തിരുവമ്പാടി തമ്പാന്‍, ഫേസ്‌ 2 ഫേസ്‌, 5 സുന്ദരികള്‍, അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്‌റ്റന്റ്‌ ആയും അസോസിയേറ്റായും പ്രവര്‍ത്തിച്ചു.
‘ദി കോച്ച്‌’ എന്ന അപരനാമത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്‌. ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്‌, എന്റെ വീട്‌ അപ്പുന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്‌നക്കൂട്‌, ക്രോണിക്‌ ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര്‌ രാമന്‍കുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം,ക്ല സ്‌മേറ്റ്‌സ്‌, കിസാന്‍, പരുന്ത്‌, സീതാകല്യാണം, ടൂര്‍ണമെന്റ്‌, സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
വിവാഹമോചിതയായ അംബിക തൃശൂരില്‍ സഹോദരന്‍ അജിത്തിന്റെ വീട്ടിലായിരുന്നു താമസം. അംബികയുടെ ചികില്‍സക്കായി സംവിധായകരായ ലാല്‍ ജോസ്‌, അനൂപ്‌, നടന്‍മാരായ സാദിഖ്‌, ഇര്‍ഷാദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സഹായ സമിതി രൂപവല്‍ക്കരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here