ചെന്നൈ: തമിഴനാട്ടിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച 600ഓളം പ്രവർത്തനരഹിതമായ മൊബൈൽഫോൺ ടവറുകൾ കാണാതായെന്ന പൊലീസിൽ പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ടി.എൽ ഇൻഫ്രാസട്രകച്ചർ ലിമിറ്റഡ എന്ന കമ്പനിയാണ പരാതി നൽകിയത.
കമ്പനി സംസ്ഥാനത്തുടനീളം ആറായിരത്തിലധികം ടവറുകളാണ സ്ഥാപിച്ചിരുന്നത. 2018 മുതൽ നഷ്ടംമൂലം കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെ ടവറുകളും പ്രവർത്തനരഹിതമായി.
കോവിഡ ലോകഡൗൺ സമയത്ത മോഷ്ടാക്കൾ ടവറുകൾ അഴിച്ചുമാറ്റി കൊണ്ടുപോയതായാണ കണ്ടെത്തൽ. ഒരു ടവറിന് 32 ലക്ഷം രൂപ വിലമതിക്കും. പരാതിയിൽ പൊലീസ അന്വേഷണം ഊർജിതമാക്കി.