ശിശുക്കളുടെ ക്ഷേമമല്ല, പാർട്ടിയുടെ ക്ഷേമമാണ് വലുത്; ശിശുക്ഷേമ സമിതിയിലെ നിയമനവും സിപിഎം വക; ഭരണത്തലപ്പത്ത് കൊലക്കേസ് പ്രതി ഉൾപ്പടെയുള്ള ക്രിമിനലുകൾ

0

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഓഫീസിലെ ആയമാർ ഉൾപ്പടെയുള്ളവരുടെ നിയമനങ്ങളിൽ പാർ‌ട്ടി ഇടപെടലുകൾ നടക്കുന്നുവെന്ന ആക്ഷേഫം ശക്തമാണ്. പാർട്ടി സ്വാധീനം ഉണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ലോക്കൽ കമ്മിറ്റി സെക്രട്ടറി, മൂന്ന് ലോക്കൽ കമ്മിറ്റി അം​ഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുമാണ് അനധികൃതമായി ശിശുക്ഷേമ സമിതിയിൽ നിയമനം നേടിയെടുത്തത്. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ തലപ്പത്ത് കൊലക്കേസ് പ്രതി വരെയുണ്ടെന്നതാണ് വാസ്തവം.

സ്ഥാപനത്തിലെ ഇടത് സംഘടനയെയ നയിക്കുന്നത് ഈ കൊലക്കേസ് പ്രതിയാണ്. അടുത്തിടെയാണ് മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതി വി. അജികുമാറിനെ സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പഠന ക്യാമ്പിൽ കുട്ടികളോട് അപമര്യാദയായി പെരുമാറിയ ആളും ഭരണസമിതിയിലുണ്ട്. ഇതുവരെ സംഭവത്തിൽ നിയമനടപടിയും സ്വീകരിച്ചിട്ടില്ല.

കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തെ തുടർന്ന് ഇടത് യൂണിയൻ നേതാവിന്റെ ഭാര്യയായ ആയയെ ജില്ലയ്‌ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ പോയ പോലെ തന്നെ തിരികെ ശിശുക്ഷേമ സമിതിയിലെത്തി. ദത്തെടുക്കൽ വിവാദ കേസിൽ പിരിച്ചുവിട്ട ജീവനക്കാരിയെയും തിരികെ ജോലിക്കെടുത്തിരുന്നു. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സ്ഥാപനത്തിലാണ് തികഞ്ഞ അനാസ്ഥ.

Leave a Reply