മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പ് തുടങ്ങുന്നതിലേക്കുള്ള ലൈസൻസ് അപേക്ഷയിൽ തീരുമാനം എടുക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കൊച്ചി കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ വിജിലൻസ് പിടിയിൽ. 50000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആയതിലേക്ക് 10,000 രൂപ വാങ്ങിക്കുകയും ചെയ്യുന്നതിനിടയിലാണ് കൊച്ചി കോർപ്പറേഷൻ പള്ളൂരുത്തി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഷാനു, കണ്ടിജൻറ് വർക്കറായ ജോൺ സേവ്യർ എന്നിവർ പിടിയിലായത്.
വിജിലൻസ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് ശ്രീ. എസ്. ശശിധരൻ ഐ.പി.എസ് ന്റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ. എൻ. ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം കൈക്കൂലി ഇനത്തിൽ വാങ്ങിയ 10000/- രൂപ. കണ്ടെടുത്തിട്ടുണ്ട്.
ഡി.വൈ.എസ്.പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ ശ്രീ. മധു ആർ, വിമൽ,മനു, സബ് ഇൻസ്പെക്ടർമാരായ ശ്രീ. ജോഷി ജേക്കബ്, സുകുമാരൻ, അസി. സബ് ഇൻസ്പെക്ടർമാരായ ശ്രീ. ജോസഫ്, ഷൈൻ, സി.പി.ഒ മാരായ സുനിൽകുമാർ, ജിജിമോൻ, ധനേഷ്, ബിജുമോൻ, പ്രീജിത്ത്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.