ബംഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രമണം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളിൽ പ്രാർത്ഥന പ്രതിഷേധവുമായി ഇസ്കോൺ

0

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ അക്രമങ്ങളിലും സന്യാസിമാർക്കെതിരായുള്ള നടപടികളിലും പ്രതിഷേധിച്ച് ഇസ്കോൺ. ഡൽഹിയിലടക്കം 700-ലധികം ഇസ്കോൺ ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് സന്യാസിമാർ നടത്തുന്നത്. പ്രാർത്ഥനയിലൂടെ വളരെ നിശബ്ദമായാണ് സന്യാസി സമൂഹം അവരുടെ പ്രതിഷേധം അറിയിക്കുന്നത്.

കേന്ദ്ര സർക്കാരുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഇടപെടുമെന്ന് ഉറപ്പ് നൽ‌കിയതായും ഡൽഹിയിലെ ഭാരവാഹിയും മലയാളിയുമായ ഋഷികുമാർ ദാസ് പറഞ്ഞു. 700-ലധികം കേന്ദ്രങ്ങളിലാണ് പ്രാർത്ഥനകൾ നടക്കുന്നത്. മതപരമായ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണമെന്നാതാണ് ഇവരുടെ ആവശ്യം.

ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലടച്ചതോടെയാണ് ബം​ഗ്ലാദേശിൽ പ്രതിഷേധങ്ങൾ കലുഷിതമായത്. ഇതിന് പിന്നാലെ ശനിയാഴ്ച മറ്റൊരു ഇസ്കോൺ സന്യൃാസിയെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ചിന്മയ് കൃഷ്ണദാസിനെ ജയിലെത്തി സന്ദർശിച്ചെന്നാരോപിച്ചായിരുന്നു ബം​ഗ്ലാദേശ് ഭരണകൂടത്തിന്റെ കടുത്ത നടപടി. ഔദ്യോ​ഗിക അറസ്റ്റ് വാറണ്ട് കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മറ്റൊരു ആത്മീയ നേതാവിനെ കൂടി അറസ്റ്റ് ചെയ്തെന്നും 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മകരവിപ്പിച്ചെന്നും ഇസ്കോൺ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്കോൺ പ്രസ്ഥാനത്തിനെതിരെ വലിയ കരുനീക്കമാണ് ബം​ഗ്ലാദേശിൽ നടക്കുന്നത്. ഹിന്ദു സമൂഹത്തിനോടുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്കോൺ പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിച്ചത്.

Leave a Reply