രാജി സന്നദ്ധത അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; ഉന്നതപദവിയിൽ മതിമറന്നിട്ടില്ലെന്നും മമത ബാനർജി

0

ന്യൂ ഡൽഹി: രാജി സന്നദ്ധത അറിയിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഡോക്ടർമാർ പങ്കെടുക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിപദം ത്യജിക്കാനും തയ്യാറാണെന്ന് മമത വ്യക്തമാക്കിയത്. ആർജി കർ ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കുകതന്നെയാണ് തന്റെയും ആവശ്യമെന്നും മമത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി‌.

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, രണ്ടു മണിക്കൂറോളം മുഖ്യമന്ത്രി പ്രതിഷേധക്കാരെ കാത്തിരുന്നെങ്കിലും ഡോക്ടർമാർ എത്തിയില്ല. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ച് മമത രാജി സന്നദ്ധത അറിയിച്ചത്. ഉന്നതപദവിയിൽ മതിമറന്നിട്ടില്ലെന്നും മമതയുടെ പ്രതികരിച്ചു.

കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15-ൽ കൂടുതൽ ആളുകൾ ചർച്ചയിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ചയ്ക്കായി കാത്തുനിന്നു. പക്ഷേ അവർ സ്ഥലത്തെത്തിയില്ല. ആർജി കർ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഡോക്ടർമാർ ആവശ്യപ്പെട്ടതുപോലെ തത്സമയം സംപ്രഷണം ചെയ്യാനാവില്ലെന്നും മമ്ത പറഞ്ഞു.

Leave a Reply