ബോളിവുഡ് താരം മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് മുംബൈ പോലീസ്. മേത്തയുടെ പെൺമക്കളായ മലൈക, അമൃത അറോറ, മുൻ ഭാര്യ ജോയ്‌സ് പോളികാർപ്പ് എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളിൽ നിന്ന് പോലീസ് കൂടുതൽ മൊഴിയെടുക്കും.
മേത്ത ഇത്തരമൊരു കടുംകൈ ചെയ്യേണ്ടകാര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ല. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പോലെ അദ്ദേഹത്തിന് വിഷാദരോഗം ഉണ്ടായിരുന്നോ വ്യക്തമാകാന്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
സംഭവം നടക്കുമ്ബോള്‍ ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്ളാറ്റില്‍ മേത്തയുടെ മുന്‍ഭാര്യ ജോയ്സും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ അനിലിന്റെ ചെരിപ്പ് കണ്ടാണ് മേത്തയെ തിരയുന്നത്.
ബാല്‍ക്കണിയില്‍ നിന്നു താഴേക്ക് നോക്കിയപ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡ് സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്. അപ്പോഴാണ് മേത്ത താഴെ വീണതെന്ന് മനസിയാതെന്നാണ് ജോയ്സ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
അനില്‍ കുല്‍ദീപ് മേത്ത മുംബൈയിലെ ബാന്ദ്രയിലെ തന്റെ വസതിയായ ആയിഷ മാനറിന്റെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് സെപ്റ്റംബര്‍ പതിനൊന്നിനാണ്. സെപ്റ്റംബർ 12ന് മൃതദേഹം സംസ്‌കരിച്ചു.മലൈകയുടെ പിതാവിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു.