കുട്ടികളിലെ രക്താര്‍ബുദം: മരുന്ന് വികസിപ്പിച്ച് ടാറ്റ ആശുപത്രി

0

കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. പ്രീവാള്‍ എന്നു പേരിട്ട മരുന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും. കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന, രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിതെന്ന് ടാറ്റ മെമ്മോറിയല്‍ സെന്റര്‍ അറിയിച്ചു.

 

ബെംഗളൂരുവിലെ ഐഡിആര്‍എസ് ലാബുമായി കൂടിച്ചേര്‍ന്നാണ് സിറപ്പ് രൂപത്തിലുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയെ ചെറുക്കാന്‍ മികച്ചതാണ് പൊടിരൂപത്തിലുള്ള ഈ മരുന്ന്. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായി കൃത്യമായ ഡോസ് നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

 

ഇന്ത്യയില്‍ ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള പതിനായിരത്തോളം കുട്ടികളില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കായി ദ്രവരൂപത്തിലുള്ള കീമോതെറാപ്പി മരുന്ന് യൂറോപ്പിലും അമേരിക്കയിലും നേരത്തേ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ലഭ്യമായിരുന്നില്ലെന്ന് ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ഡയറക്ടര്‍ ഡോ. ബാനാവലി വ്യക്തമാക്കി.

 

മരുന്നിന് ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ആശുപത്രികളിലും മരുന്ന് ഉടന്‍ ലഭ്യമാകും.

Leave a Reply