വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പൽ ഷെൻഹുവ 15ന് വാട്ടർസല്യൂട്ട് നൽകി സ്വീകരണം; കപ്പലിൽ ഉള്ളത് തുറമുഖ നിർമ്മാണത്തിന് ആവശ്യമായ മൂന്ന് ക്രെയിനുകൾ; കപ്പലിന് ഔദ്യോഗികമായി സർക്കാർ സ്വീകരണം ഒരുക്കുന്നത് ഞായറാഴ്‌ച്ച

0

മാസത്തിനു മുൻപ് ബെർത്തിന്റെ നീളം 800 മീറ്ററാക്കി ഉയർത്തുമെന്ന് കമ്പനി അധികൃതർ പറയുന്നു.

അതോടെ 2 വലിയ കപ്പലുകൾക്ക് ഒരേ സമയം തുറമുഖത്ത് നങ്കൂരമിടാൻ സാധിക്കും. ബെർത്തിന്റെ നീളം രണ്ടാം ഘട്ടിൽ 1200 മീറ്ററും മൂന്നാം ഘട്ടത്തിൽ 1600 മീറ്ററും നാലാം ഘട്ടത്തിൽ 2000 മീറ്ററുമായി ഉയർത്തും. തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി നിലവിൽ 2.9 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമ്മിച്ചിട്ടുണ്ട്. നാലാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 4 കിലോമീറ്ററായി ഉയർത്തും.

2024 മേയിൽ ആദ്യഘട്ടം കമീഷനിങ് നടത്താൻ സാധിച്ചേക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അതിനിടെ, ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 800 മീറ്റർ ബെർത്തിൽ കപ്പലടുപ്പിക്കും മുമ്പ് 400 മീറ്റർ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ, 270 മീറ്റർ മാത്രമാണ് പൂർത്തിയായത്. എന്നാലും, മന്ത്രിസഭ പുനഃസംഘടന നടക്കുംമുമ്പ് കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങൊരുക്കാനും ആഘോഷമാക്കാനും തീരുമാനിക്കുകയായിരുന്നു. ഇത് കമീഷനിങ്ങാണെന്ന പ്രതീതി ജനിപ്പിച്ചും മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും തുറമുഖത്തെ അനുകൂലിക്കുന്ന സമൂഹമാധ്യമ സംഘങ്ങൾ ആഘോഷത്തിലാണ്.

പറഞ്ഞ സമയത്തിൽ ആദ്യഘട്ടം നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ, അദാനി ഗ്രൂപ്പിനെ ഒഴിവാക്കാൻ സർക്കാറിന് അധികാരമുണ്ട്. എന്നാൽ, 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി, 2017ലെ ഓഖി ചുഴലിക്കാറ്റ്, 2018 ലെ മഹാമാരിയും പ്രളയവും 2017 നവംബറിൽ തുറമുഖപദ്ധതി പ്രദേശത്ത് 11 ദിവസം നീണ്ടുനിന്ന മത്സ്യത്തൊഴിലാളി സമരം എന്നിവയടക്കമുള്ള 16 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ് സമയം നീട്ടിച്ചോദിച്ച് ആർബിട്രേഷന് പോയത്.

പി.പി.പി മോഡലിൽ സ്വകാര്യ പങ്കാളിക്ക് 30 വർഷമാണ് പ്രവർത്തനത്തിനുള്ള സ്റ്റാൻഡേർഡ് കാലാവധി. എന്നാൽ, 40 വർഷം നൽകിയതിലൂടെ അധിക 10 വർഷം അദാനി ഗ്രൂപ്പിന് കോടികളുടെ ലാഭമുണ്ടാക്കാൻ ഇടവരുത്തിയെന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യഘട്ടം നിർമ്മാണം പൂർത്തിയാകുംമുമ്പ് രണ്ടും മൂന്നും ഘട്ടം നിർമ്മാണം നടത്താൻ അനുമതി നൽകണമെന്ന സർക്കാർ ഏജൻസിയായ വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് കേന്ദ്രത്തിനു നൽകിയ അപേക്ഷ തള്ളി.

പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും ആക്ഷേപങ്ങളും കേൾക്കാതെതന്നെ അടുത്ത ഘട്ടത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് അപേക്ഷ തള്ളാൻ കാരണം. ഈ അപേക്ഷ സ്വീകരിച്ചാൽ പ്രവർത്തന കാലാവധി 60 വർഷമായി ഉയർത്തിക്കിട്ടുമെന്ന ലാഭം അദാനി ഗ്രൂപ്പിനുണ്ട്. സർക്കാർ ഏറ്റെടുത്ത ഭൂമി ലോക ബാങ്കിലടക്കം പണയം വെക്കാനുള്ള അധികാരം അദാനി ഗ്രൂപ്പിന് നൽകിയതും വിവാദമായിരുന്നു. അന്ന് ഈ വിവാദത്തിൽ പ്രതികരിച്ചു രംഗത്തുവന്നത് പിണറായി വിജയനായിരുന്നു.

Leave a Reply