ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ രഹസ്യ ഡയറി കുറിപ്പുകൾ പുറത്തുവന്നാൽ അത് ബ്രിട്ടീഷ് രാജകുടുംബത്തിന് തന്നെ നാണക്കേടായെക്കുമെന്ന് ഭയക്കുകയാണ് ചാൾസ് രാജകുമാരൻ. ചാൾസിന്റെ, ഡയാനയുമായുള്ള ആദ്യ വിവാഹം, കെയ്റ്റും വില്യമും തമ്മിലുള്ള ബന്ധം എന്നിവയൊക്കെയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഡയറി കുറിപ്പുകൾ ഒരിക്കലും പുറത്ത് വരരുതെ എന്നാണ് ചാൾസ് രാജാവ് ഇപ്പോൾ ആഗ്രഹിക്കുന്നത്.
അതിനു പുറമെ, തന്റെ മകൻ ആൻഡ്രൂ രാജകുമാരൻ ഉൾപ്പെട്ട ലൈംഗിക പീഡന കേസിനെ കുറിച്ചുള്ള തന്റെവേവലാതികളും ഡയറിയിൽ രാജ്ഞി കുറിച്ചിട്ടുണ്ട് എന്ന്കരുതപ്പെടുന്നു. അതോടൊപ്പം ഹാരിയുടെയും മേഗന്റെയും പടിയിറക്കവും രാജ്ഞിയെ ഏറെ അലട്ടിയ ഒന്നായിരുന്നു. അതിനെ കുറിച്ചും രാജ്ഞി ഡയറിയിൽ മനസ്സ് പങ്കുവച്ചിട്ടുണ്ട് എന്ന്കരുതപ്പെടുന്നു.
ഡയറികൾക്കുള്ളിൽ അതിതീവ്ര ശേഷിയുള്ള ബോംബുകളാണ് ഒളിച്ചിരിക്കുന്നത് എന്ന് ചാൾസ് രാജകുമാരന് അറിയാം എന്നാണ് ചില കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടച്ച് വാരിക എഴുതുന്നത്. അതുകൊണ്ടു തന്നെ രാജ്ഞിയുടെ വിശ്വസ്തനായിരുന്ന പോൾ വൈബ്രൂവിനോ, അതിലെ ചില ഭാഗങ്ങൾ ഒരിക്കലും വെളിച്ചം കാണരുതെന്ന് രാജാവ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വാരിക എഴുതുന്നു.
രാജകുടുംബത്തിന്റെയും രാജാവിന്റെയും പ്രതിച്ഛായയ്ക്ക് ഒരു ഭീഷണി തന്നെയാണ് രാജ്ഞിയുടെ കുറിപ്പുകൾ എന്ന് ഒരു കൊട്ടാരം സ്രോതസ്സ് പറയുന്നു. അതുകൊണ്ടു തന്നെ അത് ഒരിക്കലും പരസ്യപ്പെടുത്താൻ കൊട്ടാരം തയ്യാറാവുകയില്ല. രാജ്ഞിയുടെ ഓർമ്മകളിൽ കളങ്കം ചാർത്തിയേക്കാവുന്നതോ അല്ലെങ്കിൽ കുടുംബത്തിന്റെ മാനം അപകടത്തിൽ ആക്കിയേക്കാവുന്നതോ ആയ എന്തും ഇല്ലാതെയാക്കാനായിരിക്കും രാജാവ് ശ്രമിക്കുക എന്നും ആ സ്രോതസ്സ് വെളിപ്പെടുത്തുന്നു.
ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണന്മാർ, ആ കുറിപ്പുകൾ നശിപ്പിക്കുവാനോ, അവയിൽ തിരുത്തലുകൾ വരുത്തുവാനോ സമ്മതിക്കരുതെന്നും ആ കൊട്ടാരം ജീവനക്കാരൻ ആവശ്യപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തികളിൽ ഒരാളാണ് എലിസബത്ത് രാജ്ഞി എന്നും അവരുടെ കുറിപ്പുകൾക്ക് ചരിത്രപരമായ മൂല്യമുണ്ടെന്നും അയാൾ പറയുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം നശിക്കാതെ കാത്തു സൂക്ഷിക്കാൻ പലരും ശ്രമിക്കുന്നു. എന്നാൽ, വികൃതമായ സത്യങ്ങൾ എങ്ങനെയെങ്കിലും എന്നെങ്കിലും പുറത്തുവരുമെന്ന് രാജാവും ഭയക്കുന്നു.