ഹോ.. ഇതെന്തൊരു ക്രൂരത! മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി റോഡിൽ കൂടി നടത്തി; ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അതിക്രൂര സംഭവം നടന്നത് മാസങ്ങൾക്ക് മുമ്പ്: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

0


ഇംഫാൽ: കലാപം ആളിക്കത്തുന്ന മണിപ്പുരിൽ മാസങ്ങൾക്ക് മുമ്പ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്ത്. കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് ആൾക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയത്. പിന്നാലെ ഇരുസ്ത്രീകളേയും ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. രണ്ടുസ്ത്രീകളെയും ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കുക്കി സംഘടന ഐടിഎൽഎഫാണ് ആരോപിച്ചത്. സ്ത്രീകളെ നഗ്‌നയാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്‌ക്കെതിരെ വലിയ രോഷമാണ് രാജ്യത്ത് ഉയരുന്നത്.

ഇക്കഴിഞ്ഞ മെയ് നാലിനാണ് മനുഷ്യമനസാക്ഷിയെ നാണം കെടുത്തുന്ന സംഭവം നടന്നത്. തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്‌പോക്പി ജില്ലയിലാണു ഈ അതിക്രൂര സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന ഈ കിരാത പ്രവൃത്തിയെ കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവരുന്നത്. നഗ്‌നരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടമാണ് ഈ സ്ത്രീകൾക്ക് ചുറ്റുമുള്ളതെന്ന് ഐടിഎൽഎഫ് ആരോപിച്ചു.

ഈ കിരാത സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടില്ല. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു സമൂഹമാധ്യമങ്ങളിലുടെ നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മണിപ്പുരിൽ വെറുപ്പു വിജയം കൈവരിച്ചതായും രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നതായും തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് മാണിക്യ പറഞ്ഞു. വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ മെയ്‌ നാല് മുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്നാണു കുക്കി വിഭാഗത്തിന്റെ ആവശ്യം.

Leave a Reply