പാറ്റ്‌ന: സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ തൂങ്ങി നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് കൊണ്ട് അടിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്റെ വാതിലിന് സമീപം ഇരിക്കുന്ന യാത്രക്കാരെയാണ് തൊട്ടടുത്ത ട്രാക്കിലൂടെ വിപരീത ദിശയിൽ നീങ്ങുന്ന ട്രെയിനിലിരുന്ന് യുവാവ് അടിക്കുന്നത്.
യുവാവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാണ് ഈ സംഭവം നടന്നതെന്നോ കൃത്യമായി എവിടെയാണെന്നോ വ്യക്തമല്ലെങ്കിലും ബിഹാറിലെ ചപ്ര ജില്ലയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ സംഭവിച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തൊട്ടടുത്ത പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനിലെ ആളുകളെ ബെൽറ്റുകൊണ്ട് അടിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. പലതവണ യുവാവ് അടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റെയിൽവേ രംഗത്തെത്തി.
यह व्यक्ति दुसरे ट्रेन में दरवाजे के पास बैठे लोगों को बेल्ट से मार रहा है, क्या यह सही है ????
इस व्यक्ति के बेल्ट से मारने के कारण दरवाजे में बैठा व्यक्ति ट्रेन से गिर भी सकतें है,बड़ी दुर्घटना भी हो सकती है
कृपया ऐसे आसामाजिक आतंकी लोगों पर कड़ी कार्यवाही करें ????@RailMinIndia… pic.twitter.com/BQEgHWe9rO
— देव ???? (@I_DEV_1993) July 7, 2023
”തൊട്ടടുത്തു കൂടി കടന്നു പോകുന്ന ട്രെയിനിലെ വാതിലിൽ നിൽക്കുന്ന യാത്രക്കാരെ ബെൽറ്റുകൊണ്ട് അടിക്കാൻ ശ്രമിക്കുകയാണ് ഈ യുവാവ്. ഇത് യഥാർഥ വിഡിയോയാണെങ്കിൽ ഇയാൾ ട്രെയിനിൽ നിന്ന് വീണ് വലിയ അപകടം സംഭവിക്കും. ഇത്തരം സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടി എടുക്കണം.” എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ എത്തിയത്.
വെള്ള ടീ ഷർട്ടും ഷോർട്‌സും ധരിച്ചിരിക്കുന്ന യുവാവ് ട്രെയിനിന്റെ വാതിലിൽ തൂങ്ങി നിന്നാണ് ബെൽറ്റ് വീശി അടിക്കുന്ന്. നിരവധി തവണ ഇയാൾ ആളുകളെ അടിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച ആളിന് പുറമെ മറ്റൊരാൾ കൂടി ഇത് കണ്ടു നിൽക്കുന്നതും കാണാം. ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്ന പ്രവൃത്തിയാണിതെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നുണ്ട്.
അടിയേറ്റോ അല്ലെങ്കിൽ അടിയേൽക്കാതിരിക്കാൻ ഒഴിഞ്ഞു മാറുമ്പോഴോ നിലത്തു വീണ് യാത്രക്കാർക്ക് വലിയ അപകടങ്ങൾ സംഭവിച്ചേക്കാൻ സാധ്യതയുണ്ട്. ഇതുവരെ റെയിൽവേയോ ബിഹാർ പൊലീസോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ട്വിറ്ററിൽ വീഡിയോയ്ക്ക് ചുവടെ നോർത്ത് ഈസ്റ്റേൺ റെയിൽവേ ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.