ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവർ മരിച്ചു

0

ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവർ മരിച്ചു. ചിറ്റാർ മാമ്പാറ എം.എസ്. മധു(65) ആണ് മരിച്ചത്. സിപിഎമ്മിന്റെ രക്തസാക്ഷി എം.എസ്. പ്രസാദ്, സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ എന്നിവരുടെ മൂത്ത സഹോദരനാണ് മധു. ബസ് യാത്രക്കാരായ 12 പേർക്ക് പരുക്കേറ്റു. ഇതിൽ ഏഴു പേർക്ക് സാരമായ പരുക്കുണ്ട്.

ചൊവ്വാഴ്ച രാവിലെ കോന്നി-തണ്ണിത്തോട് റൂട്ടിൽ കൊന്നപ്പാറ വി.എൻ.എസ് കോളജിന് സമീപമായിരുന്നു അപകടം. തണ്ണിത്തോട്ടിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബ്ലൂഹിൽസ് ബസും ചിറ്റാറിലേക്ക് പോയ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിപ്പോയ മധു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നേരത്തേ സിപിഎം ചിറ്റാർ ലോക്കൽ സെക്രട്ടറിയായിരുന്നു മധു. നിലവിൽ പാർട്ടി അംഗമാണ്.

ചെറിയ കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് നടത്തുന്നയാളാണ്. അതിനുള്ള സാധനം വാങ്ങി വരുമ്പോഴാണ് അപകടമെന്ന് പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here