സ്വവർഗാനുരാഗം രോഗം, ലൈംഗിക രോഗങ്ങൾ പകരുന്നതിന് ഇടയാക്കും; സർവേ തയ്യാറാക്കി ആർ എസ് എസ് വനിതാ വിഭാഗം

0


ന്യൂഡൽഹി: സ്വവർഗാനുരാഗത്തിനെതിരെ ആർഎസ്എസ് വനിതാ വിഭാഗം. സ്വവർഗാനുരാഗം രോഗാവസ്ഥയാണെന്ന് നിരവധി ഡോക്ടർമാരും ആരോഗ്യ വിദഗ്ദ്ധരും വിശ്വസിക്കുന്നുവെന്നും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയാൽ ഈ രോഗാവസ്ഥ വർദ്ധിക്കുമെന്നുമാണ് ആർഎസ്എസ് സർവേയിൽ പറയുന്നത്.

ആർ എസ് എസ് വനിതാ വിഭാഗത്തിന്റെ അനുബന്ധ സംഘടനയായ സംവർദ്ധിനി ന്യാസ് ആണ് സർവേ നടത്തിയത്.ആധുനിക ശാസ്ത്രം മുതൽ ആയുർവേദം വരെയുള്ള എട്ട് ചികിത്സാരീതികളിൽ പ്രവർത്തിക്കുന്ന 318 പേരുടെ പ്രതികരണങ്ങളിൽ നിന്നാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ആർ എസ് എസിന്റെ വനിതാ സംഘടനയായ രാഷ്ട്ര സേവിക സമിതി വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്ത 70 ശതമാനം ഡോക്ടർമാർ സ്വവർഗാനുരാഗം രോഗാവസ്ഥയാണെന്ന് പ്രതികരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വവർഗ ബന്ധങ്ങളിൽ ലൈംഗിക രോഗം പകരുമെന്ന് 83 ശതമാനം ഡോക്ടർമാർ സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്.സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നത് സമൂഹത്തിൽ ഇത്തരം രോഗികളെ ചികിത്സിച്ച് സാധാരണ നിലയിൽ എത്തിക്കുന്നതിന് പകരം രോഗാവസ്ഥ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത്തരം മാനസിക വിഭ്രാന്തി ഉള്ളവരെ സാധാരണ നിലയിലെത്തിക്കാനുള്ള മികച്ച രീതി കൗൺസലിങ് ആണെന്നും സർവേ റിപ്പോർട്ടിൽ നിരീക്ഷിക്കുന്നതായി രാഷ്ട്ര സേവിക സമിതി വ്യക്തമാക്കുന്നു.സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിന് മുൻപായി സമൂഹത്തിന്റെ അഭിപ്രായം തേടണം.

സ്വവർഗാനുരാഗികൾക്ക് അവരുടെ കുട്ടികളെ മികച്ച രീതിയിൽ വളർത്താൻ സാധിക്കില്ലെന്ന് സർവേയിൽ പങ്കെടുത്ത 67 ശതമാനം ഡോക്ടർമാർ വ്യക്തമാക്കുന്നെന്ന് രാഷ്ട്ര സേവിക സമിതി പറയുന്നു. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആർ എസ് എസ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here