പതിനഞ്ചുകാരി സഹോദരനില്‍ നിന്നു ഗര്‍ഭിണിയായി ; കുഞ്ഞുജനിച്ചാല്‍ പെണ്‍കുട്ടിയ്ക്ക് സാമൂഹികവും ആരോഗ്യപരവുമായ സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യത ; ഗര്‍ഭഛിദ്രത്തിന് അനുമതി

0


കൊച്ചി: സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. ഏഴ് മാസം പ്രായമുള്ള ഗര്‍ഭവുമായി മുന്നോട്ടുപോകുന്നത് കുഞ്ഞ് ജനിച്ചാല്‍ സാമൂഹികവും ആരോഗ്യപരവുമായ വിവിധ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിട്ടത്.

ജസ്റ്റീസ് സിയാദ് റഹ്മാനാണു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിക്ക് നിര്‍ദേശം നല്‍കിയത്. വൈദ്യശാസ്ത്രപരമായി ഗര്‍ഭം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഗര്‍ഭധാരണം തുടരുന്നത് പെണ്‍കുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പരുക്കേല്‍പ്പിക്കുമെന്നും കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണത്തിന്റെ സങ്കീര്‍ണതകള്‍ പെണ്‍കുട്ടിയുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു.

അതിനാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സിക്ക് (എം.ടി.പി) ശാരീരികമായും മാനസികമായും യോഗ്യനാണെന്ന് കാണിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ഗര്‍ഭധാരണം കാലതാമസം കൂടാതെ ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here